ബാബേലടിമയിൻ കഷ്ടതകൾ

ബാബേലടിമയിൻ കഷ്ടതകൾ

നിനച്ചീടുകിലായതിനറ്റമില്ലാ

ശോഭതിങ്ങീടുന്ന ദൈവനജനങ്ങളാ

ദേശത്തടിമകളായിരുന്നു

 

പാട്ടുകൾ പോയവർ വീണകൾ വായിപ്പാനൊട്ടും

കഴിയാതിരുന്നു പോയി

ചിന്താവിവശരായ് സീയോനെയോർത്തവ

രന്തമെന്യേ കണ്ണീർ വാർത്തിരുന്നു

 

ദൈവാലയത്തിലെ ഭംഗിയും ഭക്തിയുമുള്ളോരു

സേവകൾ നഷ്ടമായി

യാഗവും യാഗമൃഗങ്ങളുമില്ലിനി

ദേവാലയം ചുട്ടുചാമ്പലായി

 

ഭാഷ മറിഞ്ഞുപോയ് വേദം ഗ്രഹിക്കുവാൻ

ശേഷിയില്ലാതെയായ് തീർന്നിതല്ലോ

ബാബേൽ കുഴപ്പത്തിൽ നാവും നയനവും

തീരെപ്പിശകീടും നിശ്ചയമേ

 

മുന്തിരിങ്ങാപ്പഴ മത്തിപ്പഴങ്ങളും

തിന്മാൻ കിടച്ചില്ലടിമനാട്ടിൽ

സ്വന്ത ദേശത്തിലെ സ്വാദുള്ള ഭോജനം

ചിന്തയിൽപോലും രുചിച്ചതില്ല

 

സ്വാമികളായ് നിജനാട്ടിൽ വസിച്ചവർ

ദാസരായൂഴിയം ചെയ്തിടുന്നു

ആജ്ഞകൊടുത്തവരാജ്ഞകൾ പാലിപ്പാൻ

കാത്തു നിന്നിടണമെന്നു വന്നു

 

സന്തോഷം കൊണ്ടിരു കൺകൾ വികസിച്ച

സുന്ദരരൂപികളന്യ നാട്ടിൽ

കണ്ണീരൊലിപ്പിച്ചു കൺകൾ കുഴിഞ്ഞങ്ങു

 

യാവിന്നടിയിണ സേവിച്ചിരുന്നൊരു

ദൈവജനങ്ങിലായിരങ്ങൾ

ബേൽവിഗ്രഹത്തിനു മുമ്പിൽ വണങ്ങുന്ന

കാഴ്ചയോ ചങ്കു തകർത്തിടുന്നു

 

വെള്ളപ്പളുങ്കുപോൽ സ്വച്ഛതയാണ്ടൊരു

ദൈവപ്രമാണം മറന്നിവിടെ

കള്ളപ്പുരോഹിത തന്ത്രം ശ്രവിക്കുന്ന

തുള്ളമശേഷം പൊരിച്ചിടുന്നു

 

ജ്ഞാനാർത്ഥകമായോരാരാധന ക്രമം

തീരെ മറുകൃതിയാക്കിയഹോ!

വസ്തുമയമായോരാരാധനക്രമം

തീർത്തു നടത്തുന്നടിമനാട്ടിൽ.

Your encouragement is valuable to us

Your stories help make websites like this possible.