Raksha tharunnoru daivathin kaikal

രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ

നിർദ്ദയെന്ന വിധം തോന്നും

ശിക്ഷണമായവൻ ചെയ്തിടുമ്പോൾ

ബഹുകർക്കശമായ് വിളങ്ങും

 

ഭീരുതയാൽ പരിശോധനയിനിമേൽ

വേണ്ടയെന്നോതിടും നാം എന്നാൽ

പാരിന്നധീശ്വരൻ കാരുണ്യവനെന്നു

കണ്ടിടും നാമൊടുവിൽ

 

സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ

കല്ലുകൾ ചൊല്ലുകിലുംഅവ

മന്ദിരത്തിൻ പണിക്കൊത്തിടുവാനതു

ചെത്തുന്നു ശിൽപ്പിവരൻ

 

രൂപമില്ലാ വെറും കല്ലിതു മന്ദിരേ

യുക്തവും ചന്തവുമായ് ചേർന്നു

നിത്യയുഗം നിലനിൽക്കുവാനീ വിധം

ചെത്തുന്നു ശിൽപ്പിവരൻ

 

കാൽകളിൻ കീഴ്മെതിയുണ്ടുകിടന്നിടും

കറ്റയാം തന്റെ ജനം പീഡാ

കാലമതിൽ കനകാഭ കലർന്നിടും

നന്മണികൾ തരുമേ

 

മർദ്ദനമേൽക്കവേ ശോഭയെഴും രസം

മുന്തിരി നൽകിടുമേദൈവം

മർത്യനാമെന്നുടെയോഹരിയാകുകിൽ

സത്ഫലമേയെനിക്കു

 

ഏഴുമടങ്ങെഴും ചൂളയിലാകിലോ

കീടമെല്ലാമുരുകി ശുദ്ധ

പൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധി

ന്യായവും സത്യവുമേ.

Your encouragement is valuable to us

Your stories help make websites like this possible.