Kaahalam muzhangidunna

കാഹളം മുഴങ്ങിടുന്ന

കാന്തനാഗമിച്ചിടുന്ന

കാലമിതാ വന്നിടുവാറായി

 

കാണുവാൻ കൊതിച്ച കൺകൾ

കാത്തിരുന്ന പൊൻമുഖം

കൺകുളിർക്കെ കണ്ടിടുവാറായി

അന്നാൾ അനന്തമോദമുള്ളിലേറു

മിന്നാൾ നിരന്തരം നമിച്ചു പാടാം (2)

 

രാവിതേറെയായ് പ്രഭാതതാരമായ്

രക്ഷകനാമേശു വന്നിടാറായ്

രാജരാജനായ് കിരീടധാരിയായ്

വാഴുവാനവൻ വരുന്നിതാ

 

ഇന്നു നിന്ദ്യരായ് അവന്റെ മക്കൾ നാം കണ്ണുനീരിലാപതിച്ചെന്നാലും

അന്നു മിന്നിടും കിരീടമേന്തിടും

മന്നനേശുവൊത്തു വാണിടും.

Your encouragement is valuable to us

Your stories help make websites like this possible.